മാതൃസ്നേഹത്തിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഇടശ്ശേരിയുടെ പൂതപ്പാട്ട്. തന്റെ പ്രിയപ്പെട്ട മകനെ തട്ടിയെടുത്ത പൂതത്തിന്റെ പക്കൽ നിന്നും സ്നേഹത്തിന്റെ ശക്തികൊണ്ട് മാത്രം അവനെ തിരിച്ചുവാങ്ങുന്നു കവിതയിലെ നങ്ങേലി എന്ന അമ്മ.
ആറ്റിൻവക്കത്തെ മാളികവീട്ടിലന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊ-ണ്ടുണ്ണിയ്‌ക്കു കാതിൽ കുടക്കടുക്കന്‍.പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നുപാവ കൊടുക്കുന്നു നങ്ങേലി.കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടുമാനത്തമ്പിളിമാമനെക്കാട്ടീട്ട്കാക്കേ പൂച്ചേ പാട്ടുകൾ പാടീട്ട്മാമു കൊടുക്കുന്നു നങ്ങേലി.താഴെ വെച്ചാലുറുമ്പരിച്ചാലോതലയിൽ വെച്ചാൽ പേനരിച്ചാലോതങ്കക്കുടത്തിനെത്താലോലം പാടീട്ടുതങ്കക്കട്ടിലിൽപ്പട്ടുവിരിച്ചിട്ടുതണുതണെപ്പൂന്തുട തട്ടിയുറക്കീട്ടുചാഞ്ഞു മയങ്ങുന്നു നങ്ങേലി.
Post A Comment:
0 comments: