ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിർക്കൈയുകൾ
അതിനിപ്പോൾ മുളച്ച
ചിറകുകളാണെന്ന് തോന്നും.
കവിതയുടെ ആശയം :- വിനോദയാത്രയ്‌ക്ക് പോകുന്ന ബസ്സിലെ കുട്ടികൾ ജനലുകളിലൂടെ കൈ വീശുന്നു. അവർ പുതിയ കാഴ്ചകൾ കണ്ട് സന്തോഷിക്കുന്നു. ഇത് കാണുമ്പോൾ ചിറകുകൾ വന്നതായി തോന്നുന്നു. ബസ്സിന്റെ ഇരുവശങ്ങളിലും ഇരിക്കുന്ന കുട്ടികളുടെ കൈകൾ പുറത്തിടുമ്പോൾ ബസ്സിന്റെ ചിറകുകൾ പോലെയാണ് അവ കാണപ്പെടുന്നതെന്ന് കവി കവിതയിൽ പറയുന്നു.
ചിറക് മുളച്ചു എന്ന പ്രയോഗം
# ഈ പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞുപോയി എങ്കിലെന്താ? നീ മിടുക്കിയാണല്ലോ. അടുത്തതവണ നീ മുന്നേറുകതന്നെ ചെയ്യും. ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചു.
# ബസ്സിനു ചിറകുമുളച്ചു എന്നതുകൊണ്ട് എന്തെല്ലാം സൂചിപ്പിക്കുന്നുണ്ട്? എന്ന ചോദ്യം ടീച്ചർ ചോദിച്ചപ്പോൾ ഒന്നുരണ്ടു കാര്യങ്ങൾ പെട്ടെന്നെനിക്കു കിട്ടി. ഞാനതു പറഞ്ഞപ്പോൾ ക്ളാസൊന്നാകെ അതു ശരിവച്ചു. അതോടെ എന്റെ തോന്നലുകൾക്ക് ചിറകുമുളച്ചു.
# പിറന്നാളിന് ഒരു സൈക്കിൾ സമ്മാനമായി കിട്ടി. അതോടെ യാത്രയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചു.
ബസ്സിന് ചിറകുമുളച്ചു എന്നതുകൊണ്ട് എന്തെല്ലാം സൂചിപ്പിക്കുന്നുണ്ട്?
- ബസ്സിന്റെ വേഗതയെ സൂചിപ്പിക്കുന്നു.
- കുട്ടികളുടെ ഉത്സാഹത്തെ സൂചിപ്പിക്കുന്നു.
- യാത്രക്കാരുടെ സന്തോഷത്തെയും യാത്രയുടെ രസത്തെയും സൂചിപ്പിക്കുന്നു.
- കാണാൻ പോകുന്ന കാഴ്ചകളെക്കുറിച്ചുള്ള പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
പാഠഭാഗത്തെ ചോദ്യം
ബസ്സിന് ചിറകുകൾ മുളയ്ക്കുന്നുണ്ടല്ലോ, കവിതയിൽ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
വിനോദയാത്രയ്ക്ക് പോകുന്ന ബസിനെയാണ് 'ചിറകുള്ള ബസ്സ്' എന്ന് വിശേഷിപ്പിക്കുന്നത്. വിനോദയാത്ര എന്നത് ഏവർക്കും സന്തോഷകരമായ അനുഭവം നൽകുന്ന ഒന്നാണ്. സാധാരണയായി ചിറകുകൾ പക്ഷികൾക്ക് പറക്കാനും വേഗത്തിൽ സഞ്ചരിക്കുവാനുമുള്ള കഴിവ് നൽകുന്നു. ഇവിടെ ബസ്സിന് ചിറക് മുളയ്ക്കുന്നു എന്ന് പറയുമ്പോൾ അതിനർത്ഥം ബസ്സ് വളരെ സന്തോഷത്തോടെയും വേഗത്തിലും മുന്നോട്ട് യാത്ര തുടരുന്നു എന്നാണ്. കുട്ടികളുടെ കൈകളാണ് ബസ്സിന്റെ ചിറകുകളായി കവിതയിൽ സൂചിപ്പിക്കുന്നത്.
ഒരു സാധാരണ ബസ്സല്ല.
ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.
കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.
വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.
ചെരുപ്പു നിര്‍മാണഫാക്ടറിയിലെ മാമന്‍മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.
വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ് ,
അടുത്തവര്‍ഷം വരുമായിരിക്കും.